bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Matthew 20
Matthew 20
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 21 →
1
സ്വര്‍ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലര്‍ച്ചയ്ക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
2
വേലക്കാരോട് അവന് ദിവസത്തേക്ക് ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.
3
മൂന്നാം മണി നേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
4
നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍; ന്യായമായതു തരാം എന്ന് അവരോടു പറഞ്ഞു; അവര്‍ പോയി.
5
അവന് ആറാം മണി നേരത്തും ഒമ്പതാം മണിനേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു.
6
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നില്ക്കുന്നതു കണ്ടിട്ടു: നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നില്‍ക്കുന്നത് എന്ത് എന്നു ചോദിച്ചു.
7
ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്ന് അവര്‍ പറഞ്ഞപ്പോള്‍: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്ന് അവരോടു പറഞ്ഞു.
8
സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന് തന്റെ വിചാരകനോട്: വേലക്കാരെ വിളിച്ചു, പിമ്പന്മാര്‍തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
9
അങ്ങനെ പതിനൊന്നാം മണി നേരത്തു വന്നവര്‍ ചെന്ന് ഓരോ വെള്ളിക്കാശുവാങ്ങി.
10
മുമ്പന്മാര് വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഓരോ വെള്ളിക്കാശു കിട്ടി.
11
അതു വാങ്ങീട്ട് അവര്‍ വീട്ടുടയവന്റെ നേരേ പിറുപിറുത്തു:
12
ഈ പിമ്പന്മാര് ഒരുമണി നേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
13
അവരില്‍ ഒരുത്തനോട് അവന് ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു പണം പറഞ്ഞൊത്തില്ലയോ?
14
നിന്റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പനും കൊടുപ്പാന്‍ എനിക്കു മനസ്സ്.
15
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാന് എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണ് കടിക്കുന്നുവോ?
16
ഇങ്ങനെ പിമ്പന്മാര് മുമ്പന്മാരും മുമ്പന്മാര് പിമ്പന്മാരും ആകും.
17
യേശു യെരൂശലേമിലേക്കു യാത്ര ചെയ്യുമ്പോള്‍ പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍ വച്ച് അവരോടു പറഞ്ഞത്:
18
നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന് മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും;
19
അവര്‍ അവനു മരണശിക്ഷ കല്പിച്ചു., പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്ക് ഏല്പിക്കും; എന്നാല്‍ മൂന്നാംനാള്‍ അവന് ഉയിര്ത്തെഴുന്നേല്ക്കും.
20
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ച് അവനോട് ഒരു അപേക്ഷ കഴിച്ചു.
21
നിനക്ക് എന്തു വേണം എന്ന് അവന് അവളോടു ചോദിച്ചു. അവള് അവനോട്: ഈ എന്റെ പുത്രന്മാര് ഇരുവരും നിന്റെ രാജ്യത്തില്‍ ഒരുത്തന് നിന്റെ വലത്തും ഒരുത്തന് ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
22
അതിന് ഉത്തരമായി യേശു: നിങ്ങള്‍ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്ന് അവര്‍ പറഞ്ഞു.
23
അവന് അവരോട്: എന്റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തുംഇരിപ്പാന് വരം നല്‍കുന്നത് എന്റേതല്ല; എന്റെ പിതാവ് ആര്‍ക്ക് ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കു കിട്ടും എന്നു പറഞ്ഞു.
24
ശേഷം പത്തു പേര് അതു കേട്ടിട്ട് ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
25
യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാര് അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ അറിയുന്നു.
26
നിങ്ങളില്‍ അങ്ങനെ അരുത്; നിങ്ങളില്‍ മഹാന് ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന് ആകേണം.
27
നിങ്ങളില്‍ ഒന്നാമന് ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസനാകേണം.
28
മനുഷ്യപുത്രന് ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു.
29
അവര്‍ യെരീഹോവില്‍നിന്നു പുറപ്പെട്ടപ്പോള്‍ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
30
അപ്പോള്‍ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാര് യേശു കടന്നുപോകുന്നതു കേട്ടു: കര്‍ത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
31
മിണ്ടാതിരിപ്പാന്‍ പുരുഷാരം അവരെ ശാസിച്ചപ്പോള്‍ അവര്‍: കര്‍ത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്ന് അധികം നിലവിളിച്ചു.
32
യേശു നിന്ന് അവരെ വിളിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
33
കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുതുറന്നു കിട്ടേണം എന്ന് അവര്‍ പറഞ്ഞു.
34
യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു: ഉടനെ അവര്‍ കാഴ്ച പ്രാപിച്ച്, അവനെ അനുഗമിച്ചു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28