bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Daniel 11
Daniel 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 12 →
1
ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
2
ഇപ്പോഴോ, ഞാന്‍ നിന്നോടു സത്യം അറിയിക്കാം: പാര്‍സിദേശത്ത് ഇനി മൂന്നു രാജാക്കന്മാര് എഴുന്നേല്ക്കും; നാലാമത്തവന്‍ എല്ലാവരിലും അധികം ധനവാനായിരിക്കും; അവന് ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള്‍ എല്ലാവരെയും യവനരാജ്യത്തിനു നേരേ ഉദ്യോഗിപ്പിക്കും.
3
പിന്നെ വിക്രമനായൊരു രാജാവ് എഴുന്നേല്ക്കും; അവന് വലിയ അധികാരത്തോടെ വാണ് ഇഷ്ടംപോലെ പ്രവര്‍ത്തിക്കും.
4
അവന് നില്ക്കുമ്പോള് തന്നെ, അവന്റെ രാജ്യം തകര്‍ന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അത് അവന്റെ സന്തതിക്കല്ല അവന് വാണിരുന്ന അധികാരംപോലെയുമല്ല അവന്റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്ക് അധീനമാകും.
5
എന്നാൽ തെക്കേദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തന് അവനെക്കാള്‍ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.
6
കുറെക്കാലം കഴിഞ്ഞിട്ട് അവര്‍ തമ്മിൽ ഏകോപിക്കും; തെക്കേദേശത്തിലെ രാജാവിന്റെ മകള്‍ വടക്കേദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്വാന് വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സന്തതിയും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഭീതിവിഷയങ്ങളായിത്തീരും.
7
എന്നാൽ അവനു പകരം അവളുടെ വേരിൽ നിന്നു മുളച്ച തൈയായ ഒരുവന് എഴുന്നേല്ക്കും; അവന് ബലം പ്രാപിച്ചു വടക്കേദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരുടെ നേരേ പ്രവര്‍ത്തിച്ചു ജയിക്കും.
8
അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന് എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന് കുറെ സംവത്സരത്തോളം വടക്കേദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.
9
അവന് തെക്കേദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.
10
അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവന് മടങ്ങിച്ചെന്ന് അവന്റെ കോട്ടവരെ യുദ്ധം നടത്തും.
11
അപ്പോള്‍ തെക്കേദേശത്തിലെ രാജാവ് ദ്വേഷ്യംപൂണ്ട് പുറപ്പെട്ട് വടക്കേദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന് വലിയൊരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കൈയിൽ ഏല്പിക്കപ്പെടും.
12
ആ ജനസമൂഹം മുടിഞ്ഞു പോകും; അവന്റെ ഹൃദയം ഗര്‍വിച്ച്, അവന് പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവന് പ്രാബല്യം പ്രാപിക്കയില്ല.
13
വടക്കേദേശത്തിലെ രാജാവ് മടങ്ങിവന്ന്, മുമ്പിലത്തേതിനെക്കാള്‍ വലിയൊരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ട് അവന് വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.
14
ആ കാലത്ത് പലരും തെക്കേദേശത്തിലെ രാജാവിന്റെ നേരേ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികള്‍ ദര്‍ശനത്തെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം മത്സരിക്കും; എങ്കിലും അവര്‍ ഇടറിവീഴും.
15
എന്നാൽ വടക്കേദേശത്തിലെ രാജാവ് വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കേപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറച്ചുനില്ക്കയില്ല; ഉറച്ചുനില്പാന് അവര്‍ക്കു ശക്തിയുണ്ടാകയുമില്ല.
16
അവന്റെ നേരേ വരുന്നവന് ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവന് മനോഹരദേശത്തു നില്ക്കും; അവന്റെ കൈയിൽ സംഹാരം ഉണ്ടായിരിക്കും.
17
അവന് തന്റെ സര്‍വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാന്‍ താൽപര്യം വയ്ക്കും; എന്നാൽ അവന് അവനോട് ഒരു ഉടമ്പടി ചെയ്തു, അവനു നാശത്തിനായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവള് നില്ക്കയില്ല; അവന് ഇരിക്കയുമില്ല.
18
പിന്നെ അവന് തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവന് കാണിച്ച നിന്ദ ഒരു അധിപതി നിര്‍ത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും.
19
പിന്നെ അവന് സ്വദേശത്തിലെ കോട്ടകളുടെ നേരേ മുഖം തിരിക്കും; എങ്കിലും അവന് ഇടറിവീണ്, ഇല്ലാതെയാകും.
20
അവനു പകരം എഴുന്നേല്ക്കുന്നവന് തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനകം അവന് സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
21
അവനു പകരം നിന്ദ്യനായ ഒരുത്തന് എഴുന്നേല്ക്കും; അവന് അവര്‍ രാജത്വത്തിന്റെ പദവി കൊടുപ്പാന്‍ വിചാരിച്ചിരുന്നില്ല; എങ്കിലും അവന് സമാധാനകാലത്തു വന്ന് ഉപായത്തോടെ രാജത്വം കൈവശമാക്കും.
22
പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവുംകൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.
23
ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവന് വഞ്ചന പ്രവര്‍ത്തിക്കും; അവന് പുറപ്പെട്ട് അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.
24
അവന് സമാധാനകാലത്തു തന്നെ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന് കവര്‍ച്ചയും കൊള്ളയും സമ്പത്തും അവര്‍ക്കു വിതറിക്കൊടുക്കും; അവന് കോട്ടകളുടെ നേരേ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളൂ.
25
അവന് ഒരു മഹാസൈന്യത്തോടുകൂടെ തെക്കേദേശത്തിലെ രാജാവിന്റെ നേരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കേദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവര്‍ അവന്റെ നേരേ ഉപായം പ്രയോഗിക്കകൊണ്ട് അവന് ഉറച്ചു നില്ക്കയില്ല.
26
അവന്റെ അന്നംകൊണ്ട് ഉപജീവനം കഴിക്കുന്നവന് അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും.
27
ഈ രാജാക്കന്മാര് ഇരുവരും ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ ഭാവിച്ചുംകൊണ്ട് ഒരേ മേശയിങ്കൽവച്ച് ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളൂ.
28
പിന്നെ അവന് വളരെസമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന് വിശുദ്ധനിയമത്തിന് വിരോധമായി മനോഗതം വച്ച്, അത് അനുഷ്ഠിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും.
29
നിയമിക്കപ്പെട്ട കാലത്ത് അവന് വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാധ്യമാകയില്ല.
30
കിത്തീം കപ്പലുകള്‍ അവന്റെ നേരേ വരും; അതുകൊണ്ട് അവന് വ്യസനിച്ചു മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു നേരേ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന് മടങ്ങിച്ചെന്ന് വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
31
അവന് അയച്ച സൈന്യങ്ങള്‍ അണിനിരന്ന്, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്‍ത്തൽ ചെയ്ത് ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.
32
നിയമത്തിനു വിരോധമായി ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെ അവന് ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവര്‍ത്തിക്കും.
33
ജനത്തിൽ ബുദ്ധിമാന്മാരായവര്‍ പലര്‍ക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവര്‍ വാള്‍കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവര്‍ച്ചകൊണ്ടും വീണുകൊണ്ടിരിക്കും;
34
വീഴുമ്പോള്‍ അവര്‍ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപട ഭാവത്തോടെ അവരോടു ചേര്‍ന്നുകൊള്ളും.
35
എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരിൽ ചിലര്‍ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തു മാത്രം അന്തം വരും.
36
രാജാവോ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; അവന് തന്നെത്താന്‍ ഉയര്‍ത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരേ അപൂര്‍വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിര്‍ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
37
അവന് എല്ലാറ്റിനും മേലായി തന്നെത്താന്‍ മഹത്ത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
38
അതിനു പകരം അവന് കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാര് അറിയാത്ത ഒരു ദേവനെ അവന് പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്‍കൊണ്ടും മനോഹരവസ്തുക്കള്‍കൊണ്ടും ബഹുമാനിക്കും.
39
അവന് ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ സ്വീകരിക്കുന്നവന് അവന് മഹത്ത്വം വര്‍ധിപ്പിക്കും; അവന് അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
40
പിന്നെ അന്ത്യകാലത്തു തെക്കേദേശത്തിലെ രാജാവ് അവനോട് എതിര്‍ത്തുമുട്ടും; വടക്കേദേശത്തിലെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടുംകൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരേ വരും; അവന് ദേശങ്ങളിലേക്കു വന്ന് കവിഞ്ഞു കടന്നുപോകും;
41
അവന് മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര് ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കൈയിൽ നിന്നു വഴുതിപ്പോകും.
42
അവന് ദേശങ്ങളുടെ നേരേ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
43
അവന് പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹരവസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികള് ആയിരിക്കും.
44
എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാൽ അവന് പരവശനാകും; അങ്ങനെ അവന് പലരെയും നശിപ്പിച്ച് നിര്‍മ്മൂലനാശം വരുത്തേണ്ടതിനു മഹാക്രോധത്തോടെ പുറപ്പെടും.
45
പിന്നെ അവന് സമുദ്രത്തിനും മഹത്ത്വമുള്ള വിശുദ്ധപര്‍വതത്തിനും മധ്യേ മണിപ്പന്തൽ ഇടും; അവിടെ അവന് അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12