bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Luke 1
Luke 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
1
ശ്രീമാനായ തെയോഫിലോസേ, ആദിമുതല് കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര് നമ്മെ ഭരമേല്പിച്ചതുപോലെ,
2
നമ്മുടെ ഇടയില്‍ പൂര്‍ണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ട്,
3
നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്
4
അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതല് സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
5
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറില്‍ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതന് ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്ക് എലീശബെത്ത് എന്നു പേര്.
6
ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
7
എലീശബെത്ത് മച്ചിയാകകൊണ്ട് അവര്‍ക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
8
അവന് കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍:
9
പൗരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്റെ മന്ദിരത്തില്‍ ചെന്ന് ധൂപം കാട്ടുവാന്‍ അവനു നറുക്കു വന്നു.
10
ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹമൊക്കെയും പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
11
അപ്പോള്‍ കര്‍ത്താവിന്റെ ദൂതന് ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.
12
സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി.
13
ദൂതന് അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാന് എന്നു പേര് ഇടേണം.
14
നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കല് പലരും സന്തോഷിക്കും.
15
അവന് കര്‍ത്താവിന്റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16
അവന് യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.
17
അവന് അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കുവാന്‍ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും.
18
സെഖര്യാവ് ദൂതനോട്; ഇതു ഞാന്‍ എന്തൊന്നിനാല് അറിയും? ഞാന്‍ വൃദ്ധനും എന്റെ ഭാര്യ വയസ്സു ചെന്നവളുമല്ലോ എന്നു പറഞ്ഞു.
19
ദൂതന് അവനോട്: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രീയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
20
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു.
21
ജനം സെഖര്യാവിനായി കാത്തിരുന്നു, അവന് മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപ്പെട്ടു.
22
അവന് പുറത്തുവന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന് മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്ന് അവര്‍ അറിഞ്ഞു; അവന് അവര്‍ക്ക് ആംഗ്യം കാട്ടി ഊമനായി പാര്‍ത്തു.
23
അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന് വീട്ടിലേക്കു പോയി.
24
ആ നാളുകള്‍ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു:
25
മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചുപാര്‍ത്തു.
26
ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്,
27
ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര് മറിയ എന്ന് ആയിരുന്നു.
28
ദൂതന് അവളുടെ അടുക്കല്‍ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
29
അവള് ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു.
30
ദൂതന് അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.
31
നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേര് വിളിക്കേണം.
32
അവന് വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും.
33
അവന് യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34
മറിയ ദൂതനോട്: ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35
അതിന് ദൂതന്: പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ നിഴലിടും; ആകയാല്‍ ഉദ്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രന് എന്നു വിളിക്കപ്പെടും.
36
നിന്റെ ചാര്ച്ചക്കാരത്തി എലീശബെത്തും വാര്‍ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്ക് ഇത് ആറാം മാസം.
37
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു.
38
അതിനു മറിയ: ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന് അവളെ വിട്ടുപോയി.
39
ആ നാളുകളില്‍ മറിയ എഴുന്നേറ്റ് മലനാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില് ബദ്ധപ്പെട്ടു ചെന്നു,
40
സെഖര്യാവിന്റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു.
41
മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്:
42
സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭഫലവും അനുഗ്രഹിക്കപ്പെട്ടത്;
43
എന്റെ കര്‍ത്താവിന്റെ മാതാവ് എന്റെ അടുക്കല്‍ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി.
44
നിന്റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദംകൊണ്ടു തുള്ളി.
45
കര്‍ത്താവ് തന്നോട് അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി.
46
അപ്പോള്‍ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു;
47
എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു.
48
അവന് തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49
ശക്തനായവന് എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നെ.
50
അവനെ ഭയപ്പെടുന്നവര്‍ക്ക് അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
51
തന്റെ ഭുജംകൊണ്ട് അവന് ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52
പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍നിന്ന് ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.
53
വിശന്നിരിക്കുന്നവരെ നന്മകളാല് നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു.
54
നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓര്‍ക്കേണ്ടതിന്,
55
തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.”
56
മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി.
57
എലീശബെത്തിന് പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള് ഒരു മകനെ പ്രസവിച്ചു;
58
കര്‍ത്താവ് അവള്‍ക്കു വലിയ കരുണ കാണിച്ചു എന്ന് അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു.
59
എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്വാന് വന്നു; അപ്പന്റെ പേര്പോലെ അവനു സെഖര്യാവ് എന്നു പേര് വിളിപ്പാന്‍ ഭാവിച്ചു.
60
അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാന് എന്നു പേരിടേണം എന്നു പറഞ്ഞു.
61
അവര്‍ അവളോട്: നിന്റെ ചാര്ച്ചയില് ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
62
പിന്നെ അവന് എന്ത് പേര് വിളിപ്പാന്‍ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
63
അവന് ഒരു എഴുത്തുപലക ചോദിച്ചു: അവന്റെ പേര് യോഹന്നാന് എന്ന് എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
64
ഉടനെ അവന്റെ വായും നാവും തുറന്നു, അവന് സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
65
ചുറ്റും പാര്‍ക്കുന്നവര്‍ക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടില് എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.
66
കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചു: ഈ പൈതല്‍ എന്ത് ആകും എന്നു പറഞ്ഞു; കര്‍ത്താവിന്റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു.
67
അവന്റെ അപ്പനായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്:
68
“യിസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന് തന്റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്കയും
69
ആദിമുതല് തന്റെ വിശുദ്ധപ്രവാചകന്മാര്
70
മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയില്‍നിന്നും നമ്മെ രക്ഷിപ്പാന്‍
71
തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പ് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നത്,
72
നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിനും
73
നമ്മുടെ ശത്രുക്കളുടെ കൈയില്‍നിന്നു രക്ഷിക്കപ്പെട്ട്,
74
നാം ആയുഷ്കാലമൊക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നല്‍കുമെന്ന്
75
അവന് നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധ നിയമവും ഓര്‍ത്തതു കൊണ്ടും ആകുന്നു.
76
നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകന് എന്നു വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും
77
നമ്മുടെ ദൈവത്തിന്റെ ആര്ദ്രകരുണയാല് അവന്റെ ജനത്തിന് പാപമോചനത്തില് രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും.
78
ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാര്‍ഗത്തില്‍ നടത്തേണ്ടതിന്
79
ആ ആര്ദ്രകരുണയാല് ഉയരത്തില്‍നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.”
80
പൈതല്‍ വളര്‍ന്ന് ആത്മാവില്‍ ബലപ്പെട്ടു; അവന് യിസ്രായേലിനു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24