bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 17
1 Samuel 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 18 →
1
ഫെലിസ്ത്യര്‍ യുദ്ധസന്നദ്ധരായി യെഹൂദ്യയിലെ സോഖോവില്‍ സൈന്യത്തെ ഒരുമിച്ചുകൂട്ടി; സോഖോവിനും അസേക്കയ്ക്കും മധ്യേയുള്ള എഫെസ്-ദമ്മീമില്‍ പാളയമടിച്ചു.
2
ശൗലും ഇസ്രായേല്യരും ഒത്തുചേര്‍ന്നു ഏലാതാഴ്വരയില്‍ പാളയമടിച്ചു; ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുന്നതിന് അവര്‍ അണിനിരന്നു.
3
താഴ്വരയുടെ ഒരു വശത്തുള്ള മലയില്‍ ഫെലിസ്ത്യരും മറുവശത്തുള്ള മലയില്‍ ഇസ്രായേല്യരും നിലയുറപ്പിച്ചു.
4
ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലന് മുമ്പോട്ടു വന്നു; അയാള്‍ക്ക് ആറു മുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു.
5
അവന് തലയില്‍ താമ്രശിരസ്ത്രം ധരിച്ചിരുന്നു. അയ്യായിരം ശേക്കെല്‍ ഭാരമുള്ള താമ്രകവചമാണ് അയാള്‍ അണിഞ്ഞിരുന്നത്.
6
കാല്‍ച്ചട്ടയും താമ്രംകൊണ്ടുള്ളതായിരുന്നു; താമ്രംകൊണ്ടുള്ള കുന്തം തോളില്‍ തൂക്കിയിട്ടിരുന്നു.
7
അതിന്റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുള്‍ത്തടിയുടെ വണ്ണവും അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കെല്‍ ഭാരവുമുണ്ടായിരുന്നു. പരിചവാഹകന്‍ അയാളുടെ മുമ്പില്‍ നടന്നു.
8
ഇസ്രായേല്‍പടയുടെ നേരെ തിരിഞ്ഞ് അയാള്‍ അട്ടഹസിച്ചു: “നിങ്ങള്‍ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാന്‍ ഒരു ഫെലിസ്ത്യനാണ്; നിങ്ങള്‍ ശൗലിന്റെ ദാസരല്ലേ? നിങ്ങള്‍ ഒരാളെ തിരഞ്ഞെടുക്കുക; അവന് എന്റെ അടുക്കല്‍ ഇറങ്ങിവരട്ടെ.
9
അവന് എന്നെ തോല്പിച്ചു വധിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാന്‍ അവനെ തോല്പിച്ചു വധിച്ചാല്‍ നിങ്ങള്‍ അടിമകളായി ഞങ്ങളെ സേവിക്കണം.”
10
അയാള്‍ തുടര്‍ന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്ക്കുവിന്.”
11
അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശൗലും എല്ലാ ഇസ്രായേല്യരും ഭയപ്പെട്ടു വിറച്ചു.
12
യെഹൂദ്യയിലുള്ള ബേത്ലഹേമിലെ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു പുത്രന്മാരില് ഒരാളായിരുന്നു ദാവീദ്. ശൗലിന്റെ കാലത്തുതന്നെ യിശ്ശായി വൃദ്ധനായിരുന്നു.
13
അയാളുടെ പുത്രന്മാരില് മൂത്തവരായ എലീയാബും അബീനാദാബും ശമ്മയും ശൗലിന്റെകൂടെ യുദ്ധസ്ഥലത്തുണ്ടായിരുന്നു.
14
ഏറ്റവും ഇളയവനായിരുന്നു ദാവീദ്. മൂത്തവര്‍ മൂന്നു പേരും ശൗലിന്റെ കൂടെ ആയിരുന്നു;
15
ദാവീദ് പിതാവിന്റെ ആടുകളെ മേയ്ക്കുന്നതിനു ശൗലിന്റെ അടുക്കല്‍നിന്നു ബേത്ലഹേമില് പോയി വരിക പതിവായിരുന്നു.
16
ഗോല്യാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഇസ്രായേല്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
17
ഒരു ദിവസം യിശ്ശായി ദാവീദിനോടു പറഞ്ഞു: “ഒരു ഏഫാ മലരും പത്ത് അപ്പവുമെടുത്തുകൊണ്ട് നീ പാളയത്തില്‍ നിന്റെ സഹോദരന്മാരുടെ അടുക്കല്‍ വേഗം ചെന്ന് അവര്‍ക്കു കൊടുക്കുക.
18
അവരുടെ സഹസ്രാധിപനു കൊടുക്കാന്‍ പത്തു പാല്‍ക്കട്ടിയും കൊണ്ടുപോകുക; സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് അവരെ കണ്ടു എന്നതിന് ഒരു അടയാളവും വാങ്ങി മടങ്ങിവരണം.”
19
അവരും ശൗല്‍രാജാവും എല്ലാ ഇസ്രായേല്യരും ഏലാതാഴ്വരയില്‍ ഫെലിസ്ത്യരോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.
20
ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‍ക്കാരനെ ഏല്പിച്ചശേഷം പിതാവിന്റെ ആജ്ഞയനുസരിച്ച് ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു; ഇസ്രായേല്‍സൈന്യം പോര് വിളിച്ചുകൊണ്ട് യുദ്ധരംഗത്തേക്ക് നീങ്ങുന്ന സമയത്തായിരുന്നു ദാവീദ് പാളയത്തില്‍ എത്തിയത്.
21
ഇസ്രായേല്യരും ഫെലിസ്ത്യരും യുദ്ധസന്നദ്ധരായി അഭിമുഖം അണിനിരന്നു.
22
കൊണ്ടുവന്ന സാധനങ്ങള്‍ പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്പിച്ചശേഷം ദാവീദ് യുദ്ധരംഗത്തു ചെന്ന് സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ചു.
23
അവര്‍ സംസാരിച്ചുകൊണ്ടു നില്ക്കുമ്പോള് ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലന് ഫെലിസ്ത്യരുടെ നിരയില്‍നിന്നു മുമ്പോട്ടു വന്നു പതിവുപോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു.
24
ഗോല്യാത്തിനെ കണ്ടപ്പോള്‍ ഇസ്രായേല്യര്‍ ഭയപ്പെട്ട് ഓടി.
25
അവര്‍ പറഞ്ഞു: “ഈ നില്ക്കുന്ന മനുഷ്യനെ കണ്ടോ? അവന് തീര്‍ച്ചയായും ഇസ്രായേലിനെ നിന്ദിക്കാന്‍ വന്നവനാണ്; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും; തന്റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കും; അവന്റെ പിതൃഭവനത്തിന് ഇസ്രായേലില്‍ കരമൊഴിവ് അനുവദിക്കുകയും ചെയ്യും.”
26
അടുത്തു നില്ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാന്‍ പരിച്ഛേദനം ഏല്‍ക്കാത്ത ഇവന് ആര്?”
27
“ഇവനെ കൊല്ലുന്നവനു മുമ്പുപറഞ്ഞതെല്ലാം ലഭിക്കും” എന്ന് അവര്‍ പറഞ്ഞു.
28
അവരോടു ദാവീദു സംസാരിക്കുന്നതു കേട്ട്, അവന്റെ ജ്യേഷ്ഠസഹോദരനായ എലീയാബ് കോപിഷ്ഠനായി; അയാള്‍ ചോദിച്ചു: “നീ എന്തിന് ഇവിടെ വന്നു? മരുഭൂമിയിലുള്ള ആടുകളെ ആരെ ഏല്പിച്ചു; നിന്റെ അഹങ്കാരവും ദുഷ്ടതയും എനിക്കറിയാം; യുദ്ധം കാണാനല്ലേ നീ വന്നിരിക്കുന്നത്?”
29
അപ്പോള്‍ ദാവീദ് ചോദിച്ചു: “ഞാന്‍ എന്തു തെറ്റുചെയ്തു? ഒരു വാക്കു പറഞ്ഞതല്ലേയുള്ളു.”
30
അവന് അവിടെനിന്നും മാറി മറ്റൊരാളോട് അതേ ചോദ്യം ചോദിച്ചു; കേട്ടവരെല്ലാം മുമ്പത്തെപ്പോലെ തന്നെ ഉത്തരം നല്കി.
31
ദാവീദിന്റെ വാക്കുകള്‍ കേട്ട ചിലര്‍ അതു ശൗലിനെ അറിയിച്ചു; രാജാവ് ദാവീദിനെ വിളിപ്പിച്ചു.
32
ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസന് അവനോടു യുദ്ധം ചെയ്യാം.”
33
ശൗല്‍ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാന്‍ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതല്‍തന്നെ ഒരു യോദ്ധാവാണ്.”
34
ദാവീദു മറുപടി നല്കി: “അങ്ങയുടെ ഈ ദാസന് പിതാവിന്റെ ആടുകളെ മേയ്ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയാല്‍
35
ഞാന്‍ അതിനെ പിന്തുടര്ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അതു എന്റെ നേരെ വന്നാല്‍ ഞാന്‍ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു.
36
അങ്ങനെ ഈ ദാസന് സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും.
37
സിംഹത്തില്‍നിന്നും കരടിയില്‍നിന്നും രക്ഷിച്ച സര്വേശ്വരന് ഈ ഫെലിസ്ത്യനില്‍നിന്നും എന്നെ രക്ഷിക്കും.” ശൗല്‍ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സര്വേശ്വരന് നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.”
38
ശൗല്‍ തന്റെ പടച്ചട്ട ദാവീദിനെ അണിയിച്ചു; അവന്റെ തലയില്‍ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ധരിപ്പിച്ചു.
39
പടച്ചട്ടയില്‍ വാള് ബന്ധിച്ച് ദാവീദ് നടക്കാന്‍ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാല്‍ നടക്കാന്‍ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ചു നടക്കാന്‍ എനിക്കു സാധിക്കുകയില്ല” എന്ന് അവന് ശൗലിനോടു പറഞ്ഞു; അവന് അവ ഊരിവച്ചു.
40
പിന്നീട് അവന് തന്റെ വടി കൈയിലെടുത്തു; തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്റെ സഞ്ചിയില്‍ ഇട്ടു; കൈയില്‍ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവന് ഫെലിസ്ത്യനെ സമീപിച്ചു.
41
ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരന്‍ ഫെലിസ്ത്യന്റെ മുമ്പില്‍ നടന്നു.
42
ദാവീദിനെ കണ്ടപ്പോള്‍ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവന് പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു.
43
ഫെലിസ്ത്യന്‍ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്റെ നേരെ വരാന്‍ ഞാന്‍ ഒരു നായാണോ?” തന്റെ ദേവന്മാരുടെ നാമം ചൊല്ലി അയാള്‍ ദാവീദിനെ ശപിച്ചു.
44
ഫെലിസ്ത്യന്‍ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാന്‍ നിന്റെ മാംസം ആകാശത്തിലെ പറവകള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കും.”
45
ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേല്‍സേനകളുടെ ദൈവത്തിന്റെ നാമത്തില്‍, നീ നിന്ദിച്ച സര്‍വശക്തനായ സര്‍വേശ്വരന്റെ നാമത്തില്‍ തന്നെ വരുന്നു.
46
ഇന്നു സര്വേശ്വരന് നിന്നെ എന്റെ കൈയില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും.
47
സര്വേശ്വരന് വാളും കുന്തവും കൊണ്ടല്ല തന്റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സര്‍വേശ്വരന്റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയില്‍ ഏല്പിക്കും.”
48
ദാവീദിനെ നേരിടാന്‍ ഫെലിസ്ത്യന്‍ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു.
49
ദാവീദ് സഞ്ചിയില്‍നിന്ന് കല്ലെടുത്തു കവിണയില്‍ വച്ചു ചുഴറ്റി ഫെലിസ്ത്യന്റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയില്‍തന്നെ തുളച്ചുകയറി; അയാള്‍ മുഖം കുത്തിവീണു.
50
അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്റെ കൈയില്‍ വാളില്ലായിരുന്നു.
51
അവന് ഓടിച്ചെന്ന് ഫെലിസ്ത്യന്റെ പുറത്തുകയറി അയാളുടെ വാള് ഉറയില്‍നിന്ന് ഊരിയെടുത്ത് തലവെട്ടിമാറ്റി അയാളെ കൊന്നു. തങ്ങളുടെ മല്ലന് കൊല്ലപ്പെട്ടതു കണ്ടു ഫെലിസ്ത്യര്‍ ഓടിപ്പോയി.
52
ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോന് കവാടങ്ങള്‍ വരെ ഫെലിസ്ത്യരെ പിന്തുടര്ന്നു; ശയരയീംമുതല്‍ ഗത്തും എക്രോനുംവരെ വഴിയില്‍ ഫെലിസ്ത്യര്‍ മുറിവേറ്റു വീണു.
53
ഇസ്രായേല്‍ജനം ഫെലിസ്ത്യരെ ഓടിച്ചതിനുശേഷം മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയടിച്ചു.
54
ദാവീദ് ഫെലിസ്ത്യന്റെ തല യെരൂശലേമില്‍ കൊണ്ടുവന്നു; അയാളുടെ ആയുധങ്ങള്‍ തന്റെ കൂടാരത്തില്‍ ദാവീദ് സൂക്ഷിച്ചു.
55
ദാവീദ് ഫെലിസ്ത്യനെ നേരിടാന്‍ മുമ്പോട്ടു പോകുന്നതു കണ്ടപ്പോള്‍ ശൗല്‍ സൈന്യാധിപനായ അബ്നേരിനോടു: “ആ യുവാവ് ആരുടെ പുത്രനാണ്” എന്നു ചോദിച്ചു. തനിക്കറിഞ്ഞുകൂടെന്ന് അബ്നേര്‍ മറുപടി നല്കി.
56
ആ യുവാവ് ആരാണെന്ന് അന്വേഷിക്കാന്‍ രാജാവ് കല്പിച്ചു.
57
ഫെലിസ്ത്യനെ വധിച്ചശേഷം അയാളുടെ തലയുമായി മടങ്ങിവന്ന ദാവീദിനെ, അബ്നേര്‍ ശൗലിന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുചെന്നു.
58
ശൗല്‍ ചോദിച്ചു: “നീ ആരുടെ പുത്രനാണ്?” “ഞാന്‍ അങ്ങയുടെ ദാസനും ബേത്‍ലഹേംകാരനുമായ യിശ്ശായിയുടെ പുത്രനാകുന്നു” ദാവീദ് പറഞ്ഞു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31