bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 27
Matthew 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 28 →
1
അതിരാവിലെ മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും യേശുവിനെ വധിക്കുവാന്‍ വട്ടംകൂട്ടി.
2
അവര്‍ അവിടുത്തെ ബന്ധനസ്ഥനാക്കി റോമാഗവര്‍ണറായ പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കി.
3
[3,4] യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചു എന്നറിഞ്ഞപ്പോള്‍ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് പശ്ചാത്താപ പരവശനായിത്തീര്‍ന്നു. അയാള്‍ വാങ്ങിയ മുപ്പതു വെള്ളിനാണയങ്ങളുമായി മുഖ്യപുരോഹിതന്മാരുടെയും യെഹൂദപ്രമാണിമാരുടെയും അടുക്കല്‍ തിരിച്ചുചെന്നു നീട്ടിക്കൊണ്ട്, “ആ നിരപരാധനെ വധിക്കുന്നതിനുവേണ്ടി ഒറ്റിക്കൊടുത്തതുമൂലം ഞാന്‍ പാപം ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു. “അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യം” എന്ന് അവര്‍ മറുപടി പറഞ്ഞു.
5
യൂദാസ് ആ പണം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു വലിച്ചെറിഞ്ഞശേഷം അവിടെനിന്നു പോയി തൂങ്ങി മരിച്ചു.
6
പുരോഹിതമുഖ്യന്മാര്‍ ആ നാണയങ്ങള്‍ പെറുക്കിയെടുത്തിട്ട്, “ഇതു രക്തത്തിന്റെ വിലയാണ്, ശ്രീഭണ്ഡാരത്തില്‍ നിക്ഷേപിക്കുവാന്‍ പാടില്ല” എന്നു പറഞ്ഞു.
7
അവര്‍ തമ്മില്‍ കൂടിയാലോചിച്ചശേഷം പരദേശികളുടെ ശ്മശാനത്തിനുവേണ്ടി ആ തുക കൊടുത്ത് കുശവന്റെ നിലം വാങ്ങി.
8
അതുകൊണ്ട് ആ നിലം ഇന്നും ‘രക്തനിലം’ എന്ന് അറിയപ്പെടുന്നു.
9
“ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേല്‍ജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം
10
അവര്‍ കൊടുത്ത് കര്‍ത്താവ് എന്നോടു കല്പിച്ച പ്രകാരം കുശവന്റെ നിലം വാങ്ങി” എന്ന് യിരെമ്യാപ്രവാചകന് മുഖാന്തരം പ്രവചിച്ചിട്ടുള്ളത് ഇങ്ങനെ സംഭവിച്ചു.
11
യേശുവിനെ പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് “താങ്കള്‍ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. “താങ്കള്‍ അങ്ങനെ പറയുന്നുവല്ലോ” എന്ന് യേശു മറുപടി നല്കി.
12
പുരോഹിതമുഖ്യന്മാരും യെഹൂദാപ്രമാണിമാരും ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും യേശു മറുപടി പറഞ്ഞില്ല.
13
അപ്പോള്‍ പീലാത്തോസ് ചോദിച്ചു: “നിങ്ങള്‍ക്കെതിരെ ഇവര്‍ പറയുന്ന ആരോപണങ്ങളെല്ലാം കേള്‍ക്കുന്നില്ലേ?”
14
യേശുവാകട്ടെ, ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല. അതില്‍ ഗവര്‍ണര്‍ അത്യന്തം ആശ്ചര്യപ്പെട്ടു.
15
ജനം ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു തടവുകാരനെ ഓരോ പെസഹാഉത്സവകാലത്തും വിട്ടയയ്ക്കുക പതിവായിരുന്നു.
16
അക്കാലത്ത് ബറബ്ബാസ് എന്നു പേരുകേട്ട ഒരു തടവുകാരനുണ്ടായിരുന്നു. ജനം വന്നുകൂടിയപ്പോള് പീലാത്തോസ് ചോദിച്ചു:
17
‘ഞാന്‍ നിങ്ങള്‍ക്ക് ആരെ വിട്ടുതരണം? ബറബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?”
18
അസൂയകൊണ്ടാണ് അവര്‍ യേശുവിനെ തന്റെ അടുക്കല്‍ ഏല്പിച്ചതെന്നു പീലാത്തോസിന് അറിയാമായിരുന്നു.
19
പീലാത്തോസ് ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹധര്‍മിണി ഒരു സന്ദേശം കൊടുത്തയച്ചു. അതില്‍ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: “ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്; അദ്ദേഹത്തെ സംബന്ധിച്ചു കഴിഞ്ഞ രാത്രി കണ്ട സ്വപ്നം നിമിത്തം ഞാന്‍ വല്ലാതെ അസ്വസ്ഥയായിരിക്കുകയാണ്.”
20
ബറബ്ബാസിനെ മോചിപ്പിക്കുവാനും യേശുവിനെ വധിക്കുവാനും പീലാത്തോസിനോട് ആവശ്യപ്പെടാന്‍ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണിമാരും ജനത്തെ പ്രേരിപ്പിച്ചു.
21
“ഈ രണ്ടുപേരില്‍ ആരെ വിട്ടയയ്ക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ഗവര്‍ണര്‍ ചോദിച്ചപ്പോള്‍: “ബറബ്ബാസിനെ” എന്ന് അവര്‍ പറഞ്ഞു.
22
“അപ്പോള്‍ ക്രിസ്തു എന്നു പറയപ്പെടുന്ന യേശുവിനെ ഞാന്‍ എന്തു ചെയ്യണം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. “അയാളെ ക്രൂശിക്കുക” എന്ന് അവര്‍ എല്ലാവരും ചേര്‍ന്നു വിളിച്ചുപറഞ്ഞു.
23
“അയാള്‍ ചെയ്ത കുറ്റകൃത്യം എന്താണ്?” എന്നു പീലാത്തോസ് ചോദിച്ചു.
24
എന്തുപറഞ്ഞാലും ഒരു ലഹള ഉണ്ടാകും എന്ന ഘട്ടമായപ്പോള്‍ പീലാത്തോസ് ജനസഞ്ചയത്തിന്റെ മുമ്പില്‍വച്ച് വെള്ളം എടുത്തു കൈ കഴുകിക്കൊണ്ട്: “ഈ മനുഷ്യന്റെ രക്തം ചൊരിയുന്നതില്‍ ഞാന്‍ നിരപരാധനാണ്; നിങ്ങള്‍ തന്നെ അതിനുത്തരവാദികള്‍” എന്നു പറഞ്ഞു.
25
“ഇയാളുടെ രക്തം ചൊരിയുന്നതിനുള്ള ശിക്ഷ ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും വന്നുകൊള്ളട്ടെ” എന്നു ജനക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു.
26
അനന്തരം പീലാത്തോസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു; യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുന്നതിനായി അവരെ ഏല്പിച്ചു.
27
പിന്നീടു പടയാളികള്‍ യേശുവിനെ പീലാത്തോസിന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. പട്ടാളം മുഴുവനും അവിടുത്തെ ചുറ്റും കൂടിയിരുന്നു.
28
അവര്‍ അവിടുത്തെ മേലങ്കി ഊരി ഒരു കടുംചുമപ്പു വസ്ത്രം ധരിപ്പിച്ചു.
29
മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവിടുത്തെ ശിരസ്സില്‍ വച്ചു, വലത്തു കൈയില്‍ ഒരു വടിയും കൊടുത്തു; അനന്തരം അവര്‍ അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി.
30
“യെഹൂദന്മാരുടെ രാജാവ് നീണാള്‍ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവര്‍ അവിടുത്തെമേല്‍ തുപ്പുകയും ആ വടികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
31
ഇങ്ങനെ അവിടുത്തെ പരിഹസിച്ചശേഷം അവര്‍ ധരിപ്പിച്ച വസ്ത്രം ഊരി സ്വന്തം മേലങ്കി ധരിപ്പിച്ചുകൊണ്ട് ക്രൂശിക്കുവാന്‍ കൊണ്ടുപോയി.
32
അവര്‍ പുറപ്പെട്ടപ്പോള്‍ കുറേന സ്വദേശിയായ ശിമോന് എന്നയാളിനെ കണ്ടു. യേശുവിന്റെ കുരിശു ചുമക്കുവാന്‍ അവര്‍ ശിമോനെ നിര്‍ബന്ധിച്ചു.
33
തലയോടിന്റെ സ്ഥലം എന്നര്‍ഥമുള്ള ഗോല്ഗോഥായില് അവര്‍ എത്തി.
34
അവിടെ ചെന്നപ്പോള്‍ കയ്പു കലര്‍ത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാന്‍ കൊടുത്തു. എന്നാല്‍ രുചിനോക്കിയിട്ട് അതു കുടിക്കുവാന്‍ യേശു വിസമ്മതിച്ചു.
35
അവിടുത്തെ ക്രൂശിച്ചശേഷം അവര്‍ അവിടുത്തെ വസ്ത്രങ്ങള്‍ കുറിയിട്ടു പങ്കുവച്ചു.
36
പിന്നീട് അവര്‍ അദ്ദേഹത്തിനു കാവലിരുന്നു.
37
‘ഇവന് യെഹൂദന്മാരുടെ രാജാവായ യേശു’ എന്ന കുറ്റാരോപണം അദ്ദേഹത്തിന്റെ തലയ്ക്കു മുകളില്‍ എഴുതിവച്ചു.
38
യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ, ഒരുവനെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു.
39
[39,40] അതുവഴി കടന്നുപോയവര്‍ തലയാട്ടിക്കൊണ്ട് “നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവന്? നീ ദൈവപുത്രനെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു.
41
മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യെഹൂദപ്രമാണികളും അതുപോലെതന്നെ യേശുവിനു നേരെ പരിഹാസവാക്കുകള്‍ വര്‍ഷിച്ചു.
42
അവര്‍ പറഞ്ഞു: “അയാള്‍ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ സ്വയം രക്ഷിക്കുവാന്‍ കഴിയുന്നില്ല. ഇസ്രായേലിന്റെ രാജാവ് ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങി വരട്ടെ.
43
എന്നാല്‍ നമുക്ക് അയാളില്‍ വിശ്വസിക്കാം. അയാള്‍ ദൈവത്തില്‍ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കില്‍ ദൈവം അയാളെ ഇപ്പോള്‍ രക്ഷിക്കട്ടെ; ‘ഞാന്‍ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാള്‍ പറഞ്ഞത്!”
44
യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു.
45
[45,46] മധ്യാഹ്നമായപ്പോള്‍ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുള് നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോള്‍ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അര്‍ഥം.
47
അവിടെ നിന്നിരുന്നവരില്‍ ചിലര്‍ ഇതു കേട്ടപ്പോള്‍, “അയാള്‍ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു.
48
ഒരാള്‍ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞില്‍ മുക്കി ഒരു വടിയില്‍വച്ച് യേശുവിനു കുടിക്കുവാന്‍ നീട്ടിക്കൊടുത്തു.
49
“ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാന്‍ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവര്‍ പറഞ്ഞു.
50
യേശു വീണ്ടും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പ്രാണന് വെടിഞ്ഞു.
51
തല്‍ക്ഷണം ദേവാലയത്തിലെ തിരശ്ശീല മുകള്‍തൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി.
52
ഭൂതലം വിറച്ചു, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു. മരണമടഞ്ഞ വിശുദ്ധന്മാരില് പലരും ഉത്ഥാനം ചെയ്തു. അവര്‍ ശവകുടീരങ്ങള്‍ വിട്ടുപോകുകയും ചെയ്തു.
53
യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം അവര്‍ വിശുദ്ധനഗരത്തില്‍ചെന്ന് അനേകമാളുകള്‍ക്കു പ്രത്യക്ഷപ്പെട്ടു.
54
പടത്തലവനും അയാളോടുകൂടി യേശുവിനെ കാവല്‍ചെയ്തുകൊണ്ടിരുന്ന പട്ടാളക്കാരും, ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ടതോടെ ഭയാക്രാന്തരായി.
55
വാസ്തവത്തില്‍ ഇദ്ദേഹം ദൈവപുത്രനായിരുന്നു എന്ന് അവര്‍ പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയില്‍നിന്ന് അവിടുത്തെ അനുഗമിച്ചിരുന്ന പല സ്ത്രീകളും അല്പം അകലെനിന്ന് ഇവയെല്ലാം നോക്കിക്കൊണ്ടിരുന്നു.
56
അവരുടെ കൂട്ടത്തില്‍ മഗ്ദലേന മറിയവും യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉള്‍പ്പെട്ടിരുന്നു.
57
നേരം വൈകിയപ്പോള്‍ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാള്‍ അവിടെയെത്തി.
58
അയാളും യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരില്‍ ഒരാളായിരുന്നു. അയാള്‍ പീലാത്തോസിനെ സമീപിച്ച് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്കി.
59
യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞ് പുതുതായി പാറയില്‍ വെട്ടിച്ച തന്റെ കല്ലറയില്‍ സംസ്കരിച്ചു.
60
ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതില്ക്കല് വച്ചശേഷം അയാള്‍ പോയി.
61
ഈ സമയത്ത് കല്ലറയ്‍ക്കഭിമുഖമായി മഗ്ദലേനമറിയവും മറ്റേ മറിയവും ഇരിക്കുന്നുണ്ടായിരുന്നു.
62
പിറ്റേ ദിവസം, അതായത് ഒരുക്കനാള്‍ കഴിഞ്ഞിട്ട്, മുഖ്യപുരോഹിതന്മാരും പരീശന്മാരും ചെന്ന് പീലാത്തോസിനോട് പറഞ്ഞു:
63
“പ്രഭോ, ആ വഞ്ചകന് ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ മൂന്നു ദിവസം കഴിഞ്ഞു ഉയിര്ത്തെഴുന്നേല്ക്കും’ എന്നു പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു.
64
അയാളുടെ ശിഷ്യന്മാര് വന്ന് അയാളെ മോഷ്ടിച്ചുകൊണ്ടുപോയിട്ട് അയാള്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു ജനത്തെ പറഞ്ഞു ധരിപ്പിക്കും. അങ്ങനെ ഒടുവിലത്തെ ഈ വഞ്ചന ആദ്യത്തേതിനെക്കാള്‍ വഷളായിത്തീരും. അതു സംഭവിക്കാതിരിക്കുവാന്‍ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമായി സൂക്ഷിക്കുവാന്‍ കല്പിച്ചാലും.”
65
“കാവല്ഭടന്മാരെ കൊണ്ടുപോയി നിങ്ങള്‍ക്ക് ആവുംവിധം കല്ലറ ഭദ്രമാക്കിക്കൊള്ളുക” എന്നു പീലാത്തോസ് അവരോടു പറഞ്ഞു.
66
അങ്ങനെ അവര്‍ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവല്‍നിറുത്തുകയും ചെയ്തു.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28